ചിതയടങ്ങിയതും മക്കൾ,
അമ്മയുടെ അമ്മുവും
പൊന്നുമോനും
സ്വത്ത് പകുത്തെടുത്തു
ഒടുവിൽ,
ഒരു സെന്റ് ബാക്കിയായി-
അമ്മയുടെ ചൂടും ചൂരുമുറഞ്ഞ ഭൂമി
അമ്മയെ അടക്കിയ ഭൂമി
ഇതു പൊതുവായി നിൽക്കട്ടെ
-മകൾ പറഞ്ഞു
ഒരു റോഡ് നഗരത്തിൽ നിന്ന്
പുറപ്പെട്ടിട്ടുണ്ട്,
ഇവിടെയെത്തിയാൽ സെന്റിന്
ലക്ഷങ്ങളാ
-മകൻ പറഞ്ഞു
അങ്ങനെ അമ്മ
നെഞ്ചിൽ ഒരു മതിൽ പേറി കിടന്നു..
****
ഇവിടെ അടുത്ത്, ഏതാനും വർഷം മുൻപ് 1ലക്ഷത്തിന് സ്വത്ത് വിറ്റപ്പോൾ അമ്മയുടെ ശവം അടക്കിയ സ്ഥലം മാത്രം ബാക്കി വന്നു. ടൌണായി മാറിയപ്പോൾ അത് വിറ്റ് കിട്ടിയത് 4ലക്ഷം. ഇതാണ് സ്ഥലകാലം.
ReplyDeleteഇംഗ്ലീഷിലുള്ള ഈ വേഡ് വരിഫിക്കേഷൻ ഒഴിവാക്കിയാൽ നല്ലത്.
കഥയും ജീവിതവും ഏതോ നേർത്ത വരയിൽ ഒന്നാകുന്നു...അമ്മ സമ്പാദിച്ചു തന്നത് നാലു ലക്ഷം?
ReplyDelete